ഞാനൊരു നക്ഷത്രം.
തിളക്കമില്ലാത്ത നക്ഷത്രം.
സ്വയം തിളങ്ങാനാവാതെ-
തിളക്കം നഷ്ട്ടമായ നക്ഷത്രം..
ഞാനൊരു പെരുമഴ.
പെയ്തു തീരാത്ത പെരുമഴ.
തണുത്ത് വിറച്ചു നില്ക്കുന്നു ഞാന്‍..
ഈ മഴ പെയ്തു തീരാതിരുന്നെങ്കില്‍ .!
ഞാനൊരു പുഷ്പം.
മണമില്ലാത്ത പുഷ്പം..
നിണം മണമായ മണ്ണില്‍ -
മണം തേടുന്ന പുഷ്പം..
ഈ വെയിലില്‍ കരിഞ്ഞുവീണെങ്കില്‍ .!
ഞാനൊരു ശബ്ദം..
ദിക്കുകളുച്ചതില്‍ മുഴങ്ങിയ ശബ്ദം.
ഉറക്കെ ശബ്ദിക്കാനാവാതെ -
നിശബ്ദമായി ശബ്ദിക്കുന്നവന്‍.
ശബ്ദം എന്നും നിശബ്ദമായിരുന്നെങ്കില്‍ .!
ഞാനൊരു പുഴ.
ഒഴുക്കില്ലാത്ത പുഴ.
ഓളങ്ങളുടെ ഒഴുക്കില്‍ -
മോഹങ്ങളോടൊപ്പം ഒഴുകുന്നവന്..
ഞാനൊരു കൂരിരുട്ട്.
മിന്നാമിനുങ്ങിന് വെളിച്ചമില്ലാതെ-
കറുത്ത്തുടുത്ത കൂരിരുട്ട്..
ഇരുട്ട് പുലരാതിരുന്നെങ്കില്‍ .!
മൂകം ഞാന്‍ കാവലിരുന്നിടാം..
കറുത്തു തുടുത്തതോ?
ReplyDeleteകറുപ്പിനു തുടിപ്പുണ്ടോ?
കറുത്തിരുണ്ടതല്ലേ?
ആശയം കൊള്ളാം.
‘ഞാനൊരു ശബ്ദം..
ദിക്കുകളുചത്തില് മുഴങ്ങിയ ശബ്ദം.
ഉറക്കെ ശബ്ദിക്കാനാവാതെ -
നിശബ്ദമായി ശബ്ധിക്കുന്നവന്.
ശബ്ദം എന്നും നിശബ്ദമായിരുന്നെങ്കില്‍.!‘
രണ്ട്, നാല്.. വരികളിൽ അക്ഷരത്തെറ്റ്.
ലതി ചേച്ചി..ഇവിടെ വന്നതിലും,
ReplyDeleteഅഭിപ്രായം ഇട്ടതിലും സന്തോഷം..
ഇരുട്ടിനു അല്പം തുടിപ്പാവം...
പെട്ടന്ന് കിട്ടുന്ന വരികള്‍ ടൈപ്പ് ചെയ്തു പോസ്റ്റും..
ശ്രദ്ധിക്കാന്‍ പറ്റിയെന്നു വരില്ലാ..അതാണുട്ടോ..
പിന്നെ,വരികളിലെ അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്..