home

Saturday, February 20, 2010

മരുഭൂമി...


ഈ ചുമരിനപ്പുറം മരുഭൂമിയാണ്.
ദൂരങ്ങളോളം പടര്‍ന്നു കിടക്കുന്നു.
ശൂന്യമാമെന്‍ മനസ്സ് പോലെ..

കാറ്റില്‍ പറന്നകന്നിടും മണല്‍തരി-
കളെന്‍ വ്യര്‍ത്ഥമാം മോഹങ്ങളാണ്.
അതിനി തിരിച്ചു വരാതിരിക്കട്ടെ.
കാഴ്ചകളെ മൂടിയേക്കാം.!

അകലെയൊരു പച്ചപ്പ്‌ കാണുന്നു.
അതെന്‍ പ്രതീക്ഷകളാകാം..
ആ പച്ചപ്പു തേടി യാത്രയാകുന്നു.

കാലടികള്‍ മണ്ണില്‍ പതിയാതിരിക്കട്ടെ.
പതിയും കാല്‍പ്പാടുകള്‍ കാറ്റ് മൂടിക്കളയട്ടെ..
അതിനി ആരും പിന്തുടരരുത്..
എങ്കില്‍ ഞാനവര്‍ക്കും വഴി മാറികൊടുക്കണം.
അവിടെ ഞാന്‍ ചിലപ്പോള്‍ പരാജിതനാകും.!

ഇനി മുന്നോട്ടുള്ള യാത്ര സുഗമമല്ല.
കാറ്റിനും ശക്തി കൂടിയിരിക്കുന്നു.
പാദത്തിന്നടിയിലെ മണലും-
അത് തള്ളി മാറ്റുന്നു.
ഇപ്പോളെറെ ദൂരം ഞാന്‍ താണ്ടി.
മടങ്ങിയാല്‍ ഞാന്‍ പരജിതനാകും.!!
ഇല്ല,വച്ച കാല്‍ മുന്നോട്ടു തന്നെ.

എവിടെയോ ഒരു ഇടി മുഴക്കം.
അത് മഴക്കുള്ള തുടക്കമാകാം.
മണല്‍തരികളെ മഴ ചിലപ്പോള്‍ -
ശാന്തമാക്കിയേക്കാം...
എന്‍ ഹൃദയത്തെയാര് ശാന്തമാക്കും?
അറിയില്ല,എങ്കിലും യാത്ര തുടരുന്നു.!!

Saturday, February 13, 2010

എന്‍റെ പ്രണയം

ഒരിക്കല്‍,
ഞാന്‍ നിനക്കൊരു-
ചുവന്ന 
പനിനീര്‍പൂവ് തന്നു.
അതില്‍ നിറയെ 
എന്‍റെ പ്രണയമായിരുന്നു.

ഇന്ന്, 
നീയെനിക്കൊരു-
ചുവന്ന 
ചെമ്പരത്തിപൂവ് തന്നു.
ചെവിയില്‍ വയ്ക്കാന്‍ !
!!

ഞാനത് 
ചെവിയില്‍ വയ്ക്കില്ല.!!
വാടാതെ 
കാത്തു വയ്ക്കുന്നു..

നിന്‍റെ  ഓര്‍മ്മക്കല്ല...!!
ആ പൂവിന്‍റെ ഓര്‍മയ്ക്ക്..!!!

"പ്രണയം..സുഖമുള്ളൊരു നൊമ്പരം."

Tuesday, February 9, 2010

ഓര്‍മ്മയില്‍ കൊച്ചിന്‍ ഹനീഫ


പ്രിയപ്പെട്ട ഹനീഫിക്കാ.
എങ്ങിനെ ഞാന്‍ മറക്കും...
ഒപ്പം ചിലവിട്ട നിമിഷങ്ങള്‍
നല്‍കിയ ഉപദേശങ്ങള്‍
സ്നേഹാര്‍ദ്രമായ വാക്കുകള്‍
ഓര്‍ക്കുന്നു,ഞാനാ നാളുകള്‍

എന്‍റെ ചുമലില്‍ പിടിച്ച്-
ഒരിക്കല്‍ അങ്ങ് പറഞ്ഞില്ലേ.
നിന്നോടെനിക്ക് വാത്സല്യമാണെന്ന്
ഓര്‍ക്കാതിരിക്കാനാകുമോ എനിക്ക്?

ഒരു നിഴലായി ഞാന്‍ കണ്ട മരണം.
ഇപ്പോള്‍ അങ്ങയെ കൊണ്ടുപോയി.
കാണുന്നു,ഞാനെന്‍ ഉള്‍കണ്ണില്‍ -
സുസ്മേര വദനനാം പൂക്കാക്കയെ..
കാലം മായ്ക്കാത്ത ഓര്‍മ്മകള്‍ നല്‍കി..
യാത്ര പോയൊരെന്‍ കലാകാരാ...
വിട പറയുന്നില്ല ഞാന്‍....
പറഞ്ഞാല്‍ അങ്ങെനിക്കന്യനാകും.

തകരാതെ കാക്കുന്ന ഓര്‍മകള്‍ക്കുള്ളില്‍ -
അങ്ങ് ഇന്നും ജീവിക്കുന്നു...
ഇല്ല, ഞാന്‍ മറക്കില്ല...
ഞാന്‍ മരിക്കും നാള്‍ വരെ...

ഇതൊരു ഓര്‍മ്മക്കുറിപ്പല്ല ....
സ്വയം ഓര്‍മ്മപ്പെടുത്തലാണ് !!

Thursday, February 4, 2010

പ്രതിരൂപം

ആകാശം 
എനിക്കിഷ്ട്ടമാണ്.
മഞ്ഞണിഞ്ഞ 
രാത്രികളെയും,...
നിലാവുള്ള രാത്രികളില്‍ 
വെറുതെ നീലാകാശം 
നോക്കി കിടക്കാറുണ്ട്..
നിലാവിനോട് 
ഞാന്‍ കഥകള്‍ പറയും,
മേഘങ്ങളോടു വേദനകളും...

നീലാകാശ ചെരുവില്‍ 
ചന്ദ്രനോടൊപ്പം ഒരിക്കല്‍ 
ഞാന്‍ യാത്ര ചെയ്തപ്പോള്‍..
ഒരു കുഞ്ഞു നക്ഷത്രത്തെ കണ്ടു.
അവനു മനുഷ്യന്‍റെ 
രൂപമായിരുന്നു!!
തൂവെള്ള ചിറകുകളും.

മേഘങ്ങളുടെ തൂവെള്ള -
പുതപ്പു വലിച്ചു മാറ്റി 
അവന്‍ എന്നരികില്‍ വന്നു.
അടുക്കും തോറും 
അവനൊരു-ശലഭമായി 
എനിക്ക് തോന്നി.
എന്‍റെ  അരികില്‍ 
അവന്‍ വന്നിരുന്നു..
മുഖത്തേക്ക് ഞാന്‍ 
സൂക്ഷിച്ചു നോക്കി..
എന്റെ അതെ രൂപം.
ചിറകുണ്ടെന്നു മാത്രം..
അവന്‍ ഗന്ധര്‍വനായിരുന്നു.!

ഗന്ധര്‍വന്‍;
അവനെന്‍റെ  പ്രതിരൂപമാണോ?