home

Saturday, October 23, 2010

കവി എ.അയ്യപ്പന് വിട..

എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
അത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം..
മണ്ണ് മൂടുന്നതിനു മുന്പ് ഹൃദയത്തില്‍
നിന്നു ആ പൂവ് പറിക്കണം..
ദലങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലയിരിക്കും..
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ-
അതു മൃതിയിലേക്കു വലിച്ചെടുക്കും..
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌..
(എ.അയ്യപ്പന്‍)

Sunday, August 8, 2010

സാന്ത്വനം....


ഞാനൊരു സ്വപ്നക്കോട്ട വാനോളമുയര്‍ത്തി..
മിനുക്കുപണി നടത്തവേ തകര്‍ന്നു വീണു..
അതിന്റെയാഘാതമെന്‍ മാനസ്സത്തെ-
യിന്നു കാര്‍ന്നു തിന്നുമ്പോള്‍..
ഞാനറിയാതെ വിതുമ്പുന്നു..
ദീര്‍ഘ നിശ്വാസമുതിര്‍ക്കുന്നു.

ഭൂതകാലങ്ങളായവിറക്കുന്നു ഞാന്‍..
കോട്ട തന്‍ പണിയില്‍ ഞാനേറ്റ യാതനയും,
സാഹചര്യങ്ങളോടായി ചെയ്ത യാചനയും
കാറ്റും,മഴയും,സൂര്യനും ചെവി കൊണ്ടില്ല..

വെറും പാഴ് വേലയായെന്റെ യാതന.
വെറും പാഴ് വാക്കു മാത്രമായെന്റെ യാചന.
കാറ്റും,മഴയും,സൂര്യതാപവും താങ്ങാതെ-
നിലംപൊത്തി വീണെന്‍ സ്വപ്നക്കോട്ട..
അങ്ങിനെ ഞാന്‍ ദുഖിതനായി മാറി..

നീറും മനസ്സിന് സാന്ത്വനം തേടി ഞാന്‍
കിട്ടിയതോ എരിതീയിലെണ്ണ മാത്രം..
ഇല്ലെവിടെയും ഒരിറ്റു സാന്ത്വനം.
എവിടെയും സാന്ത്വനം തേടും മനസ്സ് മാത്രം.

പ്രകാശം പരത്തും വിളക്കിലും കാണ്മു-
ഞാന്‍ കത്തിയെരിയുമൊരു തിരിനാളം.
കത്തുന്ന മെഴുകുതിരിയുമുരുകുന്നു.
എവിടെയും കാണുന്നു ഉള്ളിന്റെയുള്ളിലായി-
ദുഖത്തിന്‍ ചെറുകനലെങ്ങിലുമെരിയുന്നതായി
എന്നിട്ടും ഞാനിന്നും തിരയുന്നു..
എവിടെ സാന്ത്വനം നല്‍കും പുഷ്പം?
എവിടെ സാന്ത്വനിപ്പിചിടും കരങ്ങള്‍?

തേടി ഞാനലയുമ്പോള്‍ കാലങ്ങള്‍ കടക്കും..
വേദന വെറുമൊരു മരവിപ്പായി മാറും..
പിന്നെയോ,പരിവര്‍ത്തനം വരും..
ഉറപ്പുള്ള കോട്ട പണിയാന്‍ കരുത്താര്ജിക്കും..
എന്ന് ഞാനിന്നു സ്വയം സാന്ത്വനം നല്‍കുന്നു..
എന്ന് ഞാനിന്നു സ്വയം സാന്ത്വനിക്കുന്നു. 
*************************(ഷാഫി കോട്ടൂര്‍ )

Friday, August 6, 2010

ലക്‌ഷ്യം..

എനിക്കിന്നുറങ്ങണം..
എല്ലാം മറന്നുറങ്ങണം..
എന്റെ നഷ്ട്ടങ്ങള്‍...
കടവിലുപേക്ഷിച്ച-
ചപല സ്വപ്‌നങ്ങള്‍..
എല്ലാം,എല്ലാം ഞാന്‍-
ഈ ചിതയിലെറിയുന്നു..
എരിഞ്ഞടങ്ങിടുമെങ്കില്‍-
നാളെ ഞാനൊരു-
പുതിയ മനുഷ്യന്‍...
ഇല്ലെങ്കില്‍ വീണ്ടുമൊരു-
ഉറക്കത്തിനായി നാളെകളെ-
ശപിച്ചുകൊണ്ടു കിടക്കണം..
ചിതകളുണ്ടാക്കണം..
ആ ചിതയില്‍ സ്വപ്നങ്ങളെ-
വീണ്ടും എരിക്കണം..
എരിഞ്ഞടങ്ങിയില്ലെങ്കില്‍ -
വീണ്ടും ഇതാവര്ത്തിക്കണം..
കൊള്ളാം..ഇതല്ലേ എന്റെ-
ജീവിത ലക്ഷ്യവും..!!

Wednesday, July 28, 2010

പറയാന്‍ മറന്നത്.


ഏറെ പറയാനുണ്ട്‌.
എന്താണ് പറയേണ്ടത്
പറയാതിരുന്നാല്‍
പിന്നെ പറയാന്‍
പലതും ബാക്കിയാവും

അതു നിനക്ക്
അറിയുന്നത് തന്നെ
പലതവണ
പറഞ്ഞത് തന്നെ.

എങ്കിലും,
ഞാന്‍ പറയാം.
"..എനിക്ക് ഭ്രാന്താണ്.."

നിന്റെ ശരിയും,
എന്റെ തെറ്റും
ഞാന്‍ പറയാം

അതു വേണ്ട
എനിക്ക് ഭ്രാന്താണല്ലോ.!!
നാളെ അത്
ഭ്രാന്തന്റെ ജല്പനങ്ങളായി
മാറും.
അതുകൊണ്ട് ഇനി
പറയാനുള്ളതെല്ലാം
ഞാന്‍ മറക്കുന്നു..

Saturday, June 19, 2010

വെളിച്ചം..

ചക്രവാളം ചുമപ്പില്‍ പൊതിഞ്ഞു
ചരമം വരിക്കാന്‍ പിടഞ്ഞു സൂര്യന്‍.
ചൂടു തളര്‍ത്തിയ ഭൂമി മെല്ലെ-
ചാഞ്ഞു മയങ്ങാന്‍ തുടിക്കയായി..
വീരനായി വാണൊരു സൂര്യനല്ലേ.
വീര്യമുള്ളഗ്നി ചൊരിഞ്ഞതല്ലേ
വിട ചൊല്ലും നേരം നിര്‍വീര്യനായി
വിളറിയ വെളിച്ചം ചൊരിഞ്ഞിടുന്നു..
കരിങ്കൊടിയേന്തി സന്ധ്യ വന്നു
കവലകള്‍ തിക്കും,തിരക്കു കൂട്ടി
കൂരിരുട്ടിന്‍ പട്ടു മൂടി ഭൂമി
ചീവീടിന്‍ കൂര്‍ക്കം വലിച്ചുറങ്ങി..
കൂരിരുള്‍ വീണ മനസ്സില്‍ നിന്നും
ക്രൂര സര്‍പ്പങ്ങള്‍ പുറത്തു ചാടി
മേലെ നീലാകാശ തേരിലൂടെ
നിലാവിന്‍ കുളിര്തൂകി ചന്ദ്രനോടി.
അരുതേ..നീ ക്രൂരത ചെയ്യരുതേ
എന്ന് നിലാവ് വിളിച്ചു .
കൂരിരുള്‍ പാടെ തുടച്ചു മാറ്റാന്‍
കഴിയാതെ പാവം നിലാവലഞ്ഞു.
മുത്തുപോല്‍ ചേലുള്ള മിന്നാമിനുങ്ങും-
മുത്തുപ്രഭ ചിന്നി നാടു ചുറ്റി..
തന്നാല്‍ കഴിയും വെളിച്ചമേകാന്‍
നന്നായി മിന്നി പണിയെടുത്തു.
മനസ്സിന്റെ ഇരുളില്‍ തുളച്ചു കേറാന്‍
ശക്തിയില്ലാത്തതായി ഈ പ്രഭകള്‍.....

**********************ഷാഫി കോട്ടൂര്‍)**)

Thursday, June 17, 2010

റംസി..



റംസി..
നീയൊരു കുഞ്ഞുനക്ഷത്രം.
മിന്നി തിളങ്ങുമൊരു കുഞ്ഞുനക്ഷത്രം..
നീ തിളങ്ങുന്നതാകാശാത്തിലല്ല..
സ്നേഹാര്‍ദ്രമാം എന്‍ ഹൃദയത്തിലാണ്.
ഇന്ന് ,നിന്‍ രൂപമെന്നുള്ളില്‍ തൂവെള്ള-
പട്ടണിഞ്ഞൊരു മാലാഖപോല്‍
ദൈവത്തിന്‍ കരസ്പര്‍ശനമേറ്റ മാലാഖ..

നിന്നെക്കുറിച്ചു ഞാനെന്തു കുറിച്ചിടാന്‍..
ഏതേതു വാക്കിനാല്‍ നിന്നെ വര്‍ണ്ണിക്കുവാന്‍..
അറിയില്ല:യെങ്കിലും ഇത്രയും കുറിപ്പു ഞാന്‍..

നീയെന്‍ ,ഗ്രാമത്തില്‍ പിറന്നവള്‍
ഞാന്‍ നടന്ന വഴികളില്‍ കാലുറപ്പിച്ചവള്‍
മഴ വീണ തൊടികളില്‍ പൂക്കള്‍ തിരഞ്ഞവള്‍
മധുര സ്വപ്നങ്ങള്‍ക്ക് കൂട്ടായി ഇരുന്നവള്‍
നിലാവിന്‍ നിഴലില്‍ നിറഞ്ഞൊരാ ചന്ദ്രനെ-
കൈക്കുമ്പിളിലേറ്റു വാങ്ങാന്‍ കൊതിച്ചവള്‍

ഇന്നു ഞാന്‍ നിന്നെയോര്‍ത്തഭിമാനിക്കുന്നു....
നിന്‍ വിരല്‍തുമ്പാല്‍ പുനര്‍ജനിച്ചത് -
കൈവിട്ടു പോയൊരു ജീവനാണ്..
അവള്‍ നിനക്കേറെ പ്രിയപ്പെട്ടവളും..
അതിനു നിന്‍ ചിറകു ദാനമേകി...
നിന്‍ ജന്മം അങ്ങിനെ മാലാഖ തുല്യം ..

ധരണി തന്‍ മകളെ..തുടരുവിന്‍ യാത്ര ..
തളരാതെ,പതറാതെ മുന്നോട്ട് ..
നിന്‍ സ്വപ്നങ്ങള്ക്കിനിയും ചിറകു വിരിക്കൂ...
കാലുകള്‍ അതിനായി കോപ്പു കൂട്ടു...
ഇടറാതിരിക്കാന്‍ ഞാന്‍ കൂട്ടായി വന്നിടാം..
നിന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ചാലിച്ചിടാം..
താങ്ങായി,തണലായി ഒപ്പം നിന്നിടാം ...

(ഇവള്‍ റംസീന..എന്റെ നാട്ടുകാരി..സുഹൃത്ത്‌..ധീരതയ്ക്ക് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും അവാര്‍ഡ് ലഭിച്ചു.ആ ധീരതയ്ക്ക് മുന്നില്‍ ഞാനീ വരികള്‍ സമര്‍പ്പിക്കുന്നു..)

Tuesday, June 15, 2010

മനുഷ്യന്‍....

തലയോട്ടി പൊട്ടും അഹങ്കാര ബുദ്ധിയും
ആത്മബോധം കെടുത്തുന്നോരാര്‍ത്തിയും
ജീവിതം വെട്ടിപ്പിടിച്ചടക്കീടുവാന്‍
വെമ്പല്‍ കൊണ്ടെല്ലാം എന്റെയെന്റെ-
തെന്നാര്‍ത്തി മൂത്തടക്കിപ്പിടിക്കുന്നു...
നീയറിയുക നിന്റെ ചെയ്തികള്‍.
അഴുകി നാറുന്ന ജീവചര്യകള്‍
പുഴുത്ത വാക്കുകള്‍ നാക്കു തുപ്പുമ്പോള്‍
കാതു കോളാമ്പിയാക്കി വച്ചു നീ
കൂര്‍ത്തെടുത്തൊരു വാക്കു വിട്ടു നീ
വേട്ടയാടിയൊരു പേടമാനിനെ-
കഴുകനായി നിന്റെ കണ്ണു കൊത്തും..
പുഴുത്ത നായ്ക്കള്‍ തന്‍ കൊഴുത്ത മാംസവും
അഴുക്കു ചാലിലൂടൊഴുക്കി നീക്കുന്ന
നിന്റെ പാദതിന്‍ പാപമാലിന്യം
വിഴുപ്പെടുത്ത നിന്‍ കൈതലോടലില്‍
അഴുക്കു നാറ്റമാണല്ലോ ജീവിതം..
അതിര് വിട്ട പെരുമാറ്റമൊക്കെയും
കതിര് വന്ന വിളകള്‍ തകര്‍ത്തു നീ
ഇരുളകറ്റാനൊരു രാന്തലേന്തി നിന്‍
മനവെളിച്ചം തെളിച്ചു കാട്ടവേ
ആട്ടി വിട്ടു നീ കൂരിരുട്ടിന്‍ കയത്തി-
ലാഴ്ത്തി നിന്‍ മനമൊളിച്ചതും..
വേട്ടയാടി നിന്‍ ക്രൂരമോഹങ്ങള്‍
ആട്ടിന്‍കുട്ടിയുടെ ഹൃദയം ചവച്ചതും
പെറ്റ വയറു കടിച്ചു കീറി നീ
കൂടെപ്പിറപ്പിനെ ചുട്ടെരിച്ചതും
കുറ്റ ബോധമില്ലൊട്ടുമേ നിനക്കറ്റ-
കൈ പ്രയോഗത്തിനായ്.
നേട്ടം കൊയ്യുവാന്‍ ആശ കെട്ടി നീ
കാത്തിരിക്കവേ നിന്നിലും
നാശമെത്തി നിര്‍വീര്യമാക്കുന്നു
പിന്നെ,നിന്നെ പുഴുക്കള്‍ തിന്നുന്നു..

*************ഷാഫി കോട്ടൂര്‍