home

Sunday, August 8, 2010

സാന്ത്വനം....


ഞാനൊരു സ്വപ്നക്കോട്ട വാനോളമുയര്‍ത്തി..
മിനുക്കുപണി നടത്തവേ തകര്‍ന്നു വീണു..
അതിന്റെയാഘാതമെന്‍ മാനസ്സത്തെ-
യിന്നു കാര്‍ന്നു തിന്നുമ്പോള്‍..
ഞാനറിയാതെ വിതുമ്പുന്നു..
ദീര്‍ഘ നിശ്വാസമുതിര്‍ക്കുന്നു.

ഭൂതകാലങ്ങളായവിറക്കുന്നു ഞാന്‍..
കോട്ട തന്‍ പണിയില്‍ ഞാനേറ്റ യാതനയും,
സാഹചര്യങ്ങളോടായി ചെയ്ത യാചനയും
കാറ്റും,മഴയും,സൂര്യനും ചെവി കൊണ്ടില്ല..

വെറും പാഴ് വേലയായെന്റെ യാതന.
വെറും പാഴ് വാക്കു മാത്രമായെന്റെ യാചന.
കാറ്റും,മഴയും,സൂര്യതാപവും താങ്ങാതെ-
നിലംപൊത്തി വീണെന്‍ സ്വപ്നക്കോട്ട..
അങ്ങിനെ ഞാന്‍ ദുഖിതനായി മാറി..

നീറും മനസ്സിന് സാന്ത്വനം തേടി ഞാന്‍
കിട്ടിയതോ എരിതീയിലെണ്ണ മാത്രം..
ഇല്ലെവിടെയും ഒരിറ്റു സാന്ത്വനം.
എവിടെയും സാന്ത്വനം തേടും മനസ്സ് മാത്രം.

പ്രകാശം പരത്തും വിളക്കിലും കാണ്മു-
ഞാന്‍ കത്തിയെരിയുമൊരു തിരിനാളം.
കത്തുന്ന മെഴുകുതിരിയുമുരുകുന്നു.
എവിടെയും കാണുന്നു ഉള്ളിന്റെയുള്ളിലായി-
ദുഖത്തിന്‍ ചെറുകനലെങ്ങിലുമെരിയുന്നതായി
എന്നിട്ടും ഞാനിന്നും തിരയുന്നു..
എവിടെ സാന്ത്വനം നല്‍കും പുഷ്പം?
എവിടെ സാന്ത്വനിപ്പിചിടും കരങ്ങള്‍?

തേടി ഞാനലയുമ്പോള്‍ കാലങ്ങള്‍ കടക്കും..
വേദന വെറുമൊരു മരവിപ്പായി മാറും..
പിന്നെയോ,പരിവര്‍ത്തനം വരും..
ഉറപ്പുള്ള കോട്ട പണിയാന്‍ കരുത്താര്ജിക്കും..
എന്ന് ഞാനിന്നു സ്വയം സാന്ത്വനം നല്‍കുന്നു..
എന്ന് ഞാനിന്നു സ്വയം സാന്ത്വനിക്കുന്നു. 
*************************(ഷാഫി കോട്ടൂര്‍ )

Friday, August 6, 2010

ലക്‌ഷ്യം..

എനിക്കിന്നുറങ്ങണം..
എല്ലാം മറന്നുറങ്ങണം..
എന്റെ നഷ്ട്ടങ്ങള്‍...
കടവിലുപേക്ഷിച്ച-
ചപല സ്വപ്‌നങ്ങള്‍..
എല്ലാം,എല്ലാം ഞാന്‍-
ഈ ചിതയിലെറിയുന്നു..
എരിഞ്ഞടങ്ങിടുമെങ്കില്‍-
നാളെ ഞാനൊരു-
പുതിയ മനുഷ്യന്‍...
ഇല്ലെങ്കില്‍ വീണ്ടുമൊരു-
ഉറക്കത്തിനായി നാളെകളെ-
ശപിച്ചുകൊണ്ടു കിടക്കണം..
ചിതകളുണ്ടാക്കണം..
ആ ചിതയില്‍ സ്വപ്നങ്ങളെ-
വീണ്ടും എരിക്കണം..
എരിഞ്ഞടങ്ങിയില്ലെങ്കില്‍ -
വീണ്ടും ഇതാവര്ത്തിക്കണം..
കൊള്ളാം..ഇതല്ലേ എന്റെ-
ജീവിത ലക്ഷ്യവും..!!